കർമ്മം യുദ്ധം ചെയ്യുന്‌നു കർമ്മത്തോട്
---------------------------------------------------------------------
പിടഞ്ഞുവീടണുപോം നൊമ്പരവുംപേറി
നിവർ്ന്നു നിൽക്കുവാനാകാതെയുമഹ !...
കിതച്ചും വിറച്ചും ചിന്തകളെ
പുൽകി നിറഞ്ഞകണ്ണുകൾ തുളിമ്പിടാതെ
നിലവിളിയമർത്തി നെടുവീർപ്പായ്
കുറിക്കിയെൻ സതീർത്ഥ്യൻ നിന്നു വിവശ്ശനായി
---------------------------------------------------------------------
പിടഞ്ഞുവീടണുപോം നൊമ്പരവുംപേറി
നിവർ്ന്നു നിൽക്കുവാനാകാതെയുമഹ !...
കിതച്ചും വിറച്ചും ചിന്തകളെ
പുൽകി നിറഞ്ഞകണ്ണുകൾ തുളിമ്പിടാതെ
നിലവിളിയമർത്തി നെടുവീർപ്പായ്
കുറിക്കിയെൻ സതീർത്ഥ്യൻ നിന്നു വിവശ്ശനായി
നിശീഥമുണർന്നു പരിലസിച്ചിടും മനവും
മിഴികളും ഇടറിയാടുന്ന കിനാവിൻറെ ചില്ലയും
ഒക്കെയും ,ചീന്തിയെറിയുമാറുള്ളൊരു
ഗദ്ഗദംകേട്ടു ഞാൻ ഞെട്ടി ഉണർന്നുപോയ്.
വമനാലസ്യ പരവശനായൊരെൻ
സഹവാസി സോദരൻ നിന്നുഴറീടവേ
കർത്തവ്യബോധം ക്ഷയിച്ചൊട്ടു നേരമെൻ
ചിന്തയിൽ ആർത്തനാദം മുഴങ്ങിടേ
കർമ്മത്വരിതനായ് പാഞ്ഞടുത്തങ്ങുഞാൻ
നെഞ്ചോടു ചേർത്തങ്ങിരുകരങ്ങളാൽ
ആശ്വാസമേകി തഴുകിത്തലോടിയാ
ആതുരനെതാങ്ങിനിർത്തിയെൻ ശക്തിയാൽ
ദീനംകടുത്തുതളർന്നു പോയ് സ്നേഹിതൻ
പാരം വിവശനായ് തേങ്ങി വ്യഥാഭരം
ഓത്തുകൂടി ചൂറ്റും മറ്റൂള്ള സ്നേഹിതർ
ആതുരാലയത്തിലേയ്ക്കൊപ്പം ഗമിച്ചിടാൻ
മൂന്നുപേർ ഞങ്ങൾ മനോഭാരം പേറി
രോഗിതൻ കൂട്ടായനുഗമിച്ചു
ഇന്നലെ ഞാൻ ചെയ്ത കാരുണ്യ വേലയ്ക്കു
പര്യവേക്ഷകൻ നല്ല ശിക്ഷ വിധിക്കുന്നു!
ഇന്നു തൻ തൊഴിൽ വേദിവെടിയുകിൽ
തത്ഫലംകാഠിന്യ,മൊന്നറിക !
പ്രാണൻ പിടയുന്ന കാഴ്ചമറച്ചു തൻ
കർമ്മപഥം പൂകിയങ്ങാടുവാനാകുമോ.
നിങ്ങൾ പറയുക കൂട്ടരെ നിഷ്പക്ഷം
ഞാൻചെയ്ത കർമ്മത്തിൻ തെറ്റും ശരികളും.
അധികാര വർഗ്ഗത്തിൻ ക്രൂരമാം ദണ്ഡനം
ഏറ്റുവാങ്ങി ശിരസ്സറ്റുവീഴ്കിൽ
ഇല്ലതെല്ലും നിരാശയും നൊമ്പരം
എന്നിലെ എന്നെ അറിഞ്ഞൊരീ,രാപകൽ.
ഒട്ടുംമനസാക്ഷിയില്ലാത്ത മാമല
നാട്ടിൽ പിറന്നദയാഹീനരാൽ
രോഗിയും വേലയ്ക്കായ് പോകുവാൻ
നിർദയം ചട്ടംചൊല്ലി ആജ്ഞ ആശുവന്നു.
ഉദരപീഡ പിന്നെകാലുവലി ഛർദ്ദി ഗാത്രമഖിലം
നുറുങ്ങുന്ന വേദന എല്ലാം സഹിച്ചവനൊന്നും
പറയാതെ തൻകർമ്മഭൂവിൽ ലയിച്ചിടവേ
ഞാനെൻറെ കട്ടിലിൽ മൂകനായ് തേടുന്നു
കർമ്മയുദ്ധത്തിലെ ധർമ്മബോധം.
(പാവം പ്രവാസിക്കു ഇന്നലെരാത്രി സംഭവിച്ച ദുരവസ്ത്ഥ )
മിഴികളും ഇടറിയാടുന്ന കിനാവിൻറെ ചില്ലയും
ഒക്കെയും ,ചീന്തിയെറിയുമാറുള്ളൊരു
ഗദ്ഗദംകേട്ടു ഞാൻ ഞെട്ടി ഉണർന്നുപോയ്.
വമനാലസ്യ പരവശനായൊരെൻ
സഹവാസി സോദരൻ നിന്നുഴറീടവേ
കർത്തവ്യബോധം ക്ഷയിച്ചൊട്ടു നേരമെൻ
ചിന്തയിൽ ആർത്തനാദം മുഴങ്ങിടേ
കർമ്മത്വരിതനായ് പാഞ്ഞടുത്തങ്ങുഞാൻ
നെഞ്ചോടു ചേർത്തങ്ങിരുകരങ്ങളാൽ
ആശ്വാസമേകി തഴുകിത്തലോടിയാ
ആതുരനെതാങ്ങിനിർത്തിയെൻ ശക്തിയാൽ
ദീനംകടുത്തുതളർന്നു പോയ് സ്നേഹിതൻ
പാരം വിവശനായ് തേങ്ങി വ്യഥാഭരം
ഓത്തുകൂടി ചൂറ്റും മറ്റൂള്ള സ്നേഹിതർ
ആതുരാലയത്തിലേയ്ക്കൊപ്പം ഗമിച്ചിടാൻ
മൂന്നുപേർ ഞങ്ങൾ മനോഭാരം പേറി
രോഗിതൻ കൂട്ടായനുഗമിച്ചു
ഇന്നലെ ഞാൻ ചെയ്ത കാരുണ്യ വേലയ്ക്കു
പര്യവേക്ഷകൻ നല്ല ശിക്ഷ വിധിക്കുന്നു!
ഇന്നു തൻ തൊഴിൽ വേദിവെടിയുകിൽ
തത്ഫലംകാഠിന്യ,മൊന്നറിക !
പ്രാണൻ പിടയുന്ന കാഴ്ചമറച്ചു തൻ
കർമ്മപഥം പൂകിയങ്ങാടുവാനാകുമോ.
നിങ്ങൾ പറയുക കൂട്ടരെ നിഷ്പക്ഷം
ഞാൻചെയ്ത കർമ്മത്തിൻ തെറ്റും ശരികളും.
അധികാര വർഗ്ഗത്തിൻ ക്രൂരമാം ദണ്ഡനം
ഏറ്റുവാങ്ങി ശിരസ്സറ്റുവീഴ്കിൽ
ഇല്ലതെല്ലും നിരാശയും നൊമ്പരം
എന്നിലെ എന്നെ അറിഞ്ഞൊരീ,രാപകൽ.
ഒട്ടുംമനസാക്ഷിയില്ലാത്ത മാമല
നാട്ടിൽ പിറന്നദയാഹീനരാൽ
രോഗിയും വേലയ്ക്കായ് പോകുവാൻ
നിർദയം ചട്ടംചൊല്ലി ആജ്ഞ ആശുവന്നു.
ഉദരപീഡ പിന്നെകാലുവലി ഛർദ്ദി ഗാത്രമഖിലം
നുറുങ്ങുന്ന വേദന എല്ലാം സഹിച്ചവനൊന്നും
പറയാതെ തൻകർമ്മഭൂവിൽ ലയിച്ചിടവേ
ഞാനെൻറെ കട്ടിലിൽ മൂകനായ് തേടുന്നു
കർമ്മയുദ്ധത്തിലെ ധർമ്മബോധം.
(പാവം പ്രവാസിക്കു ഇന്നലെരാത്രി സംഭവിച്ച ദുരവസ്ത്ഥ )
No comments:
Post a Comment